താമരശ്ശേരി: താമരശ്ശേരിയിൽ ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് രൂപയും സ്വർണ്ണവും കവർന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍രായ സക്കീര്‍ ഹുസ്സൈന്‍, ഹസീന എന്നിവരുടെ വെഴുപ്പൂരിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്.
ശനിയാഴ്ച വീടുപൂട്ടി പോയ ഇവർ തിങ്കളാഴ്ച തിരിച്ചെത്തുമ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് കവർച്ച നടത്തിയത് കണ്ടെത്തുന്നത്. അലമാരയുടെ വലിപ്പില്‍ സൂക്ഷിച്ച ഏഴ് ലക്ഷം രൂപയും വാച്ചുകളും ഒന്നര പവനോളം ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അലമാരയിലെ വസ്ത്രങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്.
ഇവരുടെ വീട്ടിലുണ്ടായിരുന്ന ടൂള്‍സ് കിറ്റ് തുറന്നു വെച്ച നിലയിൽ കണ്ടെത്തി. വീടിന്റെ പിന്നിലുണ്ടായിരുന്ന കൈക്കോട്ട് മുന്‍വശത്തെ വാതിലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.