പാലക്കാട്: കേരളത്തിലെ ബിവറേജ് ഔട്ട്‌ലെറ്റുകൾ കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലും അടച്ചിടുന്നില്ല എന്നാണ് സർക്കാർ തീരുമാനം. തീർച്ചയായും സർക്കാരിന് തീരുമാനിക്കാൻ അവകാശവും അധികാരവും ഉണ്ട്.
എന്തുകൊണ്ടാണ് അത്തരത്തിലുള്ള ഒരു തീരുമാനം എന്ന് ഈ വിവരാവകാശ രേഖ വ്യക്തമാക്കും. 2016 ജൂൺ ഒന്നുമുതൽ 2020 ജനുവരി 31 വരെ മൂന്നരക്കൊല്ലത്തിൽ കേരളത്തിൽ ബിവറേജസ് കോർപ്പറേഷന്റെ വിറ്റുവരവും മലയാളി കുടിച്ച മദ്യകുപ്പികളുടെഎണ്ണവും തീരുമാനത്തിന്റെ ദൃഢത വ്യക്തമാക്കും.
മൂന്നരക്കൊല്ലം കൊണ്ടുള്ള വിറ്റുവരവ് അമ്പതിനായിരത്തോളം കോടി രൂപയും മലയാളി ഉപയോഗിച്ച മദ്യകുപ്പികളുടെ എണ്ണം 12 കോടിയിലധികം കെയ്‌സ്അഥവാ 147 കോടിയിലധികവുമാണ്.
വിവരാവകാശ പ്രവർത്തകനും ബിജെപി ജില്ലാ സെക്രട്ടറിയുമായ പി രാജീവ് അപേക്ഷിച്ചു കിട്ടിയ വിവരാവകാശ രേഖയിലാണ് ഈ വസ്തുതയുള്ളത്.