പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കോഴിക്കോട് നടന്ന സംസ്ഥാനതല സർഗോത്സവത്തിൽ അട്ടപ്പാടി എം ആർ എസ് സ്കൂളിന് മികച്ച വിജയം. നാടോടി നൃത്തം, നാടകം, സംഘനൃത്തം, സംഘഗാനം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങളുംപങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും എ ഗ്രേഡും ലഭിച്ചു.
സ്കൂളിലെ ജോഗ്രഫി അധ്യാപകൻ വിജേഷുംഭാര്യ അതുല്യയുമായിരുന്നു പരിശീലകർ.ഗോത്ര വിഭാഗത്തിലെ420 കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്കൂളാണ്അട്ടപ്പാടി എം ആർ എസ്.പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള 20 മോഡൽ റെസിഡൻഷ്യൽസ്കൂളിൽനിന്ന് 114 പ്രീമെട്രിക് ഹോസ്റ്റലിൽനിന്നുമെത്തിയ 1500-ലധികം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുംമേളയിൽ പങ്കെടുത്തു.
<കോഴിക്കോട് നടന്ന സംസ്ഥാനതല സർഗോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ അട്ടപ്പാടി എം ആർ എസിലെ ശ്യാമിനി എസ്.>
വയനാട്, അട്ടപ്പാടി, ഇടുക്കി തുടങ്ങിയ മേഖലകളിൽനിന്നും മറ്റു ജില്ലകളിൽനിന്നുമുള്ള വിദ്യാർഥികളും മേളയ്‌ക്ക് എത്തിയിരുന്നു. ആദിവാസികളുടെ പരമ്പരാഗത കലളാണ് സര്‍ഗോത്സവത്തില്‍ അരങ്ങിലെത്തിയത്.
സർഗോത്സവത്തിൽ ജില്ലക്ക് അഭിമാന നേട്ടം നേടിക്കൊടുത്തകുട്ടികളെപ്രധാനാധ്യാപകൻ പ്രസാദ്,സീനിയർ സൂപ്രണ്ട് ജോർജ് മാളിയേക്കൽ, മാനേജർ കന്തസ്വാമി തുടങ്ങിയവർഅനുമോദിച്ചു.