വാടാനപ്പള്ളി: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തീരദേശത്തെ ജനങ്ങൾക്ക് അടിയന്തിര സഹായങ്ങൾ ലഭ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എ. വാടാനപ്പള്ളി ബീച്ചിലെ കടൽക്ഷോഭ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് തീരദേശത്തെ ജനങ്ങൾ. ഓരോ മഴക്കാലത്തും ഇത് അവർത്തിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്. കടൽക്ഷോഭ ദുരിതങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും എം.എൽ.എ പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ്, വൈസ് പ്രസിഡണ്ട് കെ.എ ഹാറൂൺ റഷീദ്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.എം സനൗഫൽ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് രജനി കൃഷ്‌ണാനന്ദ്, മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് പി.കെ അഹമ്മദ്, പഞ്ചായത്ത് പ്രസിഡണ്ട് പി.എ മുഹമ്മദ് മോൻ ഹാജി, ജനറൽ സെക്രട്ടറി പി.എ സുലൈമാൻ, എ.എ അഹമ്മദ്, എ.സി അബ്ദുറഹിമാൻ, പി.വി ഷംസുദ്ദീൻ, ബഷീർ, വി.എ നിസാർ, മേപ്പറമ്പിൽ കുഞ്ഞിമോൻ, പി.എ ഫൈസൽ, പി.എച്ച് സാദിക്ക്, സൈദുമുഹമ്മദ് വലിയകത്ത്, ആർ.എച്ച് ഹാഷിം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.