Advertisment

കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പൊലീസുകാരുടെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് കഴിഞ്ഞ ദിവസം; ഡ്രാക്കുള സുരേഷ് വീണ്ടും രക്ഷപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഡ്രാക്കുള സുരേഷ് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് വീണ്ടും രക്ഷപ്പെട്ടു. കറുകുറ്റിയിലെ കൊവിഡ് കെയര്‍ സെന്ററിന്റെ രണ്ടാം നിലയില്‍ നിന്ന് വാതില്‍ പൊളിച്ച് താഴേക്ക് ചാടുകയായിരുന്നു. കണ്ണൂര്‍ സ്വദേശി നിഷാലും ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ചയാണ് പൊലീസ് ഇയാളെ കറുകുറ്റി കൊവിഡ് കെയര്‍ സെന്ററിലാക്കിയത്. എന്നാല്‍ അവിടെ നിന്നും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഇയാളെ വീണ്ടും പിടികൂടി. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച ഇയാള്‍ വീണ്ടും പുറത്തുചാടിയത്. ഇതേത്തുടര്‍ന്ന് കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രം റൂറല്‍ എസ്.പി കെ. കാര്‍ത്തിക്ക് സന്ദര്‍ശിച്ചു.

പകല്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പട്ടാപ്പകല്‍ വീടുകളില്‍ കയറി മോഷണം നടത്തിയതും കടകളില്‍ നിന്ന് പണം ബലമായി തട്ടിയെടുത്തതും ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. പല തവണ ജയിലിലായിട്ടുള്ള ഇയാള്‍ പുറത്തിറങ്ങിയാല്‍ മോഷണം നടത്തുന്നതാണ് രീതി.

ജൂണില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഇയാള്‍ മോഷണം നടത്തിയതിന് പിടിയിലായിരുന്നു. അന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്.

Advertisment