Advertisment

രാജ്യാന്തര ലഹരി മരുന്ന് കടത്ത് ശൃംഖലയിലെ സുപ്രധാന പ്രതി പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: മയക്കുമരുന്ന് വ്യാപാര സംഘങ്ങളുടെ കണ്ണികളെ തേടിയുള്ള അന്വേഷണ സംഘത്തിന്റെ തിരച്ചിലിൽ പ്രതി പിടിയിൽ. ഇടനിലക്കാർക്ക് വിൽപ്പന നടത്തി വന്ന ഘാന സ്വദേശിയായ ക്രിസ്റ്റ്യൻഉഡോ(27) ബാഗ്ലൂരിൽ നിന്നും കരുനാഗപ്പള്ളി പോലീസിന്റെപിടിയിലായത്.

മെയ് മാസം കരുനാഗപ്പള്ളിയിൽ 5.93 ഗ്രാം എം.ഡി.എം.എയുമായി

ഗോപു എന്ന യുവാവ് പിടിയിലായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിൽ ഉയർന്ന അളവിൽ ലഹരി വ്യാപാരം നടത്തി വന്ന അജിത്ത്, റമീസ്, ഫൈസൽ എന്നിവർ നേരത്തേ പിടിയിലായിരുന്നു.

ഇതോടു കൂടി മയക്ക് മരുന്ന് സംഘങ്ങളുടെ വ്യാപാര ശൃംഖലയെകുറിച്ച് കരുനാഗപ്പള്ളി പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന

വിവരങ്ങളായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസി ന്റെ നിർദ്ദേശപ്രകാരം അറസ്റ്റിൽ ആയ പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ

ശേഖരിച്ച് അന്വേഷണ സംഘം ബാഗ് എത്തുകയും തുടരന്വേഷണത്തിൽ

വലിയതോതിൽ എം.ഡി.എം.എ വാങ്ങി ശേഖരിച്ച് കേരളത്തിലുള്ള കച്ചവടക്കാർക്ക്

വിതരണം ചെയ്യ്തു വന്ന കൊല്ലം സ്വദേശി അൽത്താഫ്, പാലക്കാട് സ്വദേശി അൻവർ

എന്നിവർ വൻതോതിൽ മയക്ക് മരുന്ന് കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും എത്തിച്ചിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്താൻ സിറ്റി പോലീസ് നടത്തിയ അന്വേഷണങ്ങളുടെ ഫലമായി കഴിഞ്ഞ ഒരു

മാസത്തിനിടയിൽ 200 ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ സിറ്റി പോലീസ് പരിധിയിൽ പിടികൂടാൻ കഴിഞ്ഞു. കേരളത്തിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും

പഠിക്കാനായി എത്തുന്ന വിദ്യാർത്ഥികൾ പലരും മയക്കുമരുന്ന് ശൃംഖലയിലെ

കണ്ണികളാണെന്നും വിദ്യാർത്ഥികളെ ഇടനിലക്കാരാക്കിയാണ് കേരളത്തിൽ മയക്ക്

മരുന്ന് എത്തിക്കുന്നത് എന്നുമുള്ള ഞെട്ടിക്കുന്ന സത്യങ്ങൾ അന്വേഷണ സംഘം

കണ്ടെത്തിയത്. ഇതിനെ തുടർന്ന് വലിയതോതിൽ എം.ഡി.എം.എ വാങ്ങി ശേഖരിച്ച് കേരളത്തിലുള്ള

കച്ചവടക്കാർക്ക് വിതരണം ചെയ്യ്തു വന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ

അന്വേഷണങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന്റെ നേതൃത്വത്തിൽ

കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി ഗോപകുമാർ എസ്.ഐമാരായ അലോഷ്യസ്

അലക്‌സാണ്ടർ, ജിമ്മി ജോസ്, ശരത്ചന്ദ്രൻ എ.എസ്.ഐമാരയ ഷാജിമോൻ, നന്ദകുമാർ, സാജൻ എസ്.സി.പി.ഓ രാജീവ് എന്നിവരടങ്ങിയ സംഘമാണ്

പ്രതിയെ പിടികൂടിയത്.

Advertisment