മൊബൈൽ ചെവിയിൽ വച്ച് സ്റ്റിയറിങ്ങിൽ പിടിക്കാതെ ദുൽഖറിന്റെ ഡ്രൈവിംഗ് , കാറിൽ തൊട്ടടുത്തിരിക്കുന്ന സോനം കപൂർ 'Weirdo' ( അതിസാഹസികം) എന്ന് പറഞ്ഞു ദുൽഖറിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമയിലെ ഒരു ദൃശ്യം.
മുംബൈ പോലീസ് ഇതിന്റെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു :-
" സോനം കപൂർ ഞങ്ങൾ നിങ്ങളോടു യോജിക്കുന്നു.ഇത് Weirdo തന്നെയാണ്. പക്ഷേ ഇത്തരം സ്റ്റണ്ടുകൾമൂലം നിങ്ങൾ നിങ്ങളുടെ സുഹൃത്തിന്റെ ജീവൻകൂടിയാണ് അപകടത്തിലാക്കുന്നതെന്നോർക്കുക. യാതാർത്ഥ ജീവിതത്തിൽ ഞങ്ങൾ ഇതിനുള്ള അനുമതി ഒരിക്കലും നൽകുകയില്ല."
സോനം കപൂറും ദുൽഖർ സൽമാനും അഭിനയിക്കുന്ന ഹിന്ദി ചിത്രമായ 'ദ ജോയ ഫാക്റ്റർ' ൽ ഉള്ള ഈ ദൃശ്യമാണ് മുംബൈ പോലീസിനെ ചൊടിപ്പിച്ചത്.
സോനം കപൂർ തന്റെ മറുപടി ട്വീറ്റിൽ " ഈ ശ്രദ്ധയ്ക്കും കരുതലിനും മുംബൈ പൊലീസിന് നന്ദി രേഖപ്പെടുത്തുകയും ഈ ദൃശ്യം യാഥാർത്ഥമല്ലായിരുന്നെന്നും ഒരു ലോറിയിൽ കെട്ടിവലിച്ചുകൊണ്ട് പോകുന്ന കാറിലിരുന്നാണ് ദൃശ്യം ഷൂട്ട് ചെയ്തതെന്നും കാർ ഓണല്ലായിരുന്നെന്നും പോലീസിന്റെ പൂർണ്ണ പെർമിഷനോടെയാണ് ഷൂട്ട് നടന്നതെന്നും വ്യകതമാക്കിന്നുണ്ട്.
എന്നാൽ ദുൽഖറാകട്ടെ കുറ്റം മുംബൈ പോലീസിനുമേൽ ചാരുകയായിരുന്നു. " വസ്തുത ആദ്യം മനസ്സിലാക്കിയിട്ടുവേണം ഇത്തരം വിഡിയോകൾ പ്രചിപ്പിക്കേണ്ടതെന്നാണ് അദ്ദേഹം മുംബൈ പൊലീസിന് നൽകിയിരിക്കുന്ന മറുപടി ട്വീറ്റ്.