Advertisment

ഭൂകമ്പം : ഇന്തോനേഷ്യയില്‍ ആശുപത്രികെട്ടിടം തകര്‍ന്ന് എട്ട് പേര്‍ മരിച്ചു; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു

New Update

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ ആശുപത്രികെട്ടിടം തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.

Advertisment

publive-image

മാമുജുവിലെ മിത്ര മനകരാ ആശുപത്രിയാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. ആശുപത്രികെട്ടിടം ഭാഗീകമായി തകര്‍ന്നു. തകര്‍ന്ന കെട്ടിടത്തില്‍നിന്ന് അറുപതോളം പേരെ രക്ഷപെടുത്തി.വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ 42 പേരാണ് മരിച്ചത്. 600നു മുകളില്‍ പേര്‍ക്കു പരിക്കേറ്റു. 15,000 പേരെ താത്കാലിക ക്യാമ്പുകളിലാക്കി.

മുന്നൂറോളം ഭവനങ്ങളും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരവേ ദുര ന്തത്തിന്‍റെ വ്യാപ്തി വര്‍ധിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

earthquake indonasia
Advertisment