Advertisment

ഗവര്‍ണര്‍ വജുബായി വാലയോ .. യെദൂരപ്പയോ ? ഇന്ന്‍ ആരാണ് കൂടുതല്‍ അപമാനിതനായത് ? ഇനിയും വജുബായി വാലമാര്‍ സൃഷ്ടിക്കപ്പെടരുത് ! അത് ജനാധിപത്യത്തെ കളങ്കപ്പെടുത്തും

New Update

publive-image

Advertisment

എഡിറ്റോറിയല്‍ / കര്‍ണാടകയില്‍ കഴിഞ്ഞ 5 ദിവസങ്ങളില്‍ നടന്ന നാണംകെട്ട രാഷ്ട്രീയ നാടകങ്ങളില്‍ കൂടുതല്‍ അപമാനിതനായത്ത് ഗവര്‍ണര്‍ വജുബായി വാലയാണോ അതോ രാജിവച്ച മുഖ്യമന്ത്രി ബി എസ് യെദൂരപ്പയാണോ ? എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ.

publive-image

ഭൂരിപക്ഷം തെളിയിക്കാമെന്ന് ഒരുറപ്പും ഇല്ലാതെ ന്യൂനപക്ഷമായ പാര്‍ട്ടിയുടെ നേതാവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ വിലയാണ് നഷ്ടമായത്.

publive-image

ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനിന്നെന്ന ആരോപണം ശരിയെന്ന് തെളിയുകയായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയും യെദൂരപ്പയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ കൂറുമാറാന്‍ പ്രേരിപ്പിക്കുന്ന കോഴ വാക്ദാനങ്ങളുടെ ഓഡിയോ ടേപ്പുകള്‍. ഒടുവില്‍ ആ നീക്കവും പരാജയപെട്ടു.

നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം മുഖ്യമന്ത്രിക്ക് പോലും സ്വയം ഉണ്ടായില്ലെന്നതാണ് ദയനീയം. ഈ സാഹചര്യത്തില്‍ വജുബായി വാല ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് അവശേഷിക്കുന്ന അന്തസ് കാത്തുസൂക്ഷിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്.

publive-image

സാധാരണ ഗതിയില്‍ ഇത്തരം പദവികള്‍ അലങ്കരിക്കുന്നവര്‍ പ്രത്യക്ഷമായ രാഷ്ട്രീയ നീക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് പതിവ്. അതാണ്‌ കീഴ്വഴക്കവും .

ഗവര്‍ണര്‍ പദവി സജീവ രാഷ്ട്രീയക്കാരില്‍ നിന്നും ഒഴിവാക്കി സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രവീണ്യം നേടിയ പ്രഗല്‍ഭരെ ഏല്‍പ്പിക്കണമെന്ന ചര്‍ച്ചകള്‍ രാജ്യത്ത് തുടങ്ങിയിട്ട് നാളേറെയായി.

publive-image

ഇ ശ്രീധരന്‍, പരേതനായ അമൂല്‍ കുര്യന്‍, ഐ എസ് ആര്‍ ഓ മുന്‍ മേധാവി കെ എസ് രാധാകൃഷ്ണന്‍ എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങള്‍ ആണ് ഇത്തരത്തില്‍ പരിഗണിക്കപ്പെടെണ്ടത്.

എങ്കില്‍ മാത്രമേ ആ പദവിയുടെ ഉദ്ദേശശുദ്ധി ഫലവത്താകുകയുള്ളൂ. അല്ലാത്ത പക്ഷം ഇനിയും വജുബായി വാലമാര്‍ സൃഷ്ടിക്കപെടും ! അതിന് അനുവദിച്ചുകൂടാ !

karnadaka ele editorial
Advertisment