Advertisment

മേട്ടുപ്പാളയത്ത് രണ്ട് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി; ഒരാന ചരിഞ്ഞത് വെടിയേറ്റ്; ആനയുടെ ശരീരത്ത് നിന്ന് വെടിയുണ്ടയുടെ ഭാഗങ്ങള്‍ കണ്ടെടുത്തു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: മേട്ടുപ്പാളയത്ത് കാട്ടാന വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മേട്ടുപ്പാളയം റേഞ്ച് കണ്ടിയൂര്‍ ബീറ്റ് ഐടിസി പമ്പ് ഹൗസിന് സമീപമാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്.

ഇടതു ചെവിയുടെ ഭാഗത്ത് രക്തം ഒഴുകിയ പാടുകളും തുമ്പിക്കൈയില്‍ കരിഞ്ഞ പാടുകളും ഉണ്ടെന്ന് വനപാലകര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയില്‍ നിന്നും വെടിയുണ്ടയുടെ ചീളുകള്‍ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി സ്ഥല ഉടമകളായ സഹോദരങ്ങളെ

കസ്റ്റഡിയിലെടുത്തു. തൊട്ടടുത്തുള്ള ഓടയില്‍ തോക്ക് ഒളിപ്പിച്ചു വെച്ചതായി വനപാലകരുടെ ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

മേട്ടുപ്പാളയത്തിന് സമീപമുള്ള സിരുമുഖ ഫോറസ്റ്റ് റേഞ്ചില്‍ മറ്റൊരു പിടിയാനയെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് റേഞ്ചര്‍ അറിയിച്ചു.

Advertisment