Advertisment

പ്രാര്‍ത്ഥനകള്‍ വിഫലമായി..പ്രതീക്ഷ അവസാനിച്ചു...എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലണ്ടന്‍: വിമാനാപകടത്തില്‍ കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോളറും കാര്‍ഡിഫ് താരവുമായ എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി.

Advertisment

റിമോട്ട് ഓപറേറ്റിങ് യന്ത്രം ഉപയോഗിച്ച്‌ യുകെയുടെ എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എഎഐബി) ആണ് കടലില്‍ പരിശോധന നടത്തി വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

publive-image

രക്ഷാപ്രവര്‍ത്തകരാണ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റ് മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

ജനുവരി 21-ാം തീയതി ഇംഗ്ലീഷ് ചാനലിനു മുകളില്‍വച്ചാണ് സല സഞ്ചരിച്ചിരുന്ന ചെറുവിമാനം കാണാതായത്. സലയും പൈലറ്റ് ഡേവിഡ് ഇമോസ്റ്റണുമാണ് വിമാനത്തില്‍ യാത്രചെയ്തിരുന്നത്. നാന്‍റസില്‍നിന്ന് കാര്‍ഡിഫിലേക്ക് സഞ്ചരിക്കവെയാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്.

നാന്റെസിന് വേണ്ടി കളിച്ചിരുന്ന താരത്തെ ഇംഗ്ലീഷ് ക്ലബ് കാര്‍ഡിഫ് 137 കോടിയ്ക്കാണ് ടീമിലെത്തിച്ചത്. പുതിയ ക്ലബ്ബിലേക്കുള്ള യാത്രയിലാണ് അപകടം.

Advertisment