Advertisment

അര്‍ജന്റിനിയന്‍ താരം സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായി;ഫുട്‌ബോള്‍ ലോകം ആശങ്കയില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാഴ്ത്തി അര്‍ജന്റിനിയന്‍ താരം എമിലിയാനോ സാലെ സഞ്ചരിച്ച ചെറു വിമാനം കാണാതായി. ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രമദ്ധേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് വിമാനം അപ്രത്യക്ഷമായത്. പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. വിമാനത്തിനായി ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്.

രണ്ട് യാത്രക്കാരെ മാത്രം ഉള്‍ക്കൊള്ളുന്ന സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനത്തില്‍ എമിലിയാനോയ്‌ക്കൊപ്പമുള്ള രണ്ടാമത്തെ യാത്രക്കാരന്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗേര്‍ണെസി പോലീസ് വ്യക്തമാക്കി.

നാന്റെസില്‍ നിന്ന് വിമാനം പ്രാദേശിക സമയം വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷ്യമാകുകായിരുന്നു. ഗേര്‍ണെസി പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് റെക്കോഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടര്‍ന്ന് ക്ലബ്ബിലെ സഹതാരങ്ങളോടും ക്ലബ്ബംഗങ്ങളോടും വിട പറഞ്ഞ് പുതിയ ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു അര്‍ജന്റീനാ താരം. നാന്റെസിനോട് വിട പറഞ്ഞ് സാലെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരുന്നു. ടീമംഗങ്ങളോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ‘അവസാനത്തെ യാത്ര പറച്ചില്‍’ എന്ന കുറിപ്പോടെയായിരുന്നു സാലെയുടെ ട്വീറ്റ്.

 

Advertisment