Advertisment

തോന്നുന്നത് വിളിച്ചുപറയരുത്. അങ്ങേയറ്റം സത്യസന്ധനും സമര്‍ത്ഥനുമായ ഒരു ഉദ്യോഗസ്ഥനായിരുന്നു കര്‍ക്കറെ. രാജ്യത്തിന് വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനങ്ങള്‍ പ്രജ്ഞാ സിങ് ഓര്‍ക്കേണ്ടതായിരുന്നു” ;മാപ്പ് പറഞ്ഞാലും തെറ്റ് തെറ്റ് തന്നെ'; കര്‍ക്കറെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ പ്രജ്ഞ സിങിനെ വിമര്‍ശിച്ച് ഫട്‌നാവിസ്

New Update

മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.

Advertisment

കര്‍ക്കറെയ്‌ക്കെതിരായ പരാമര്‍ശം വലിയ തെറ്റ് തന്നെയാണെന്നും മാപ്പ് പറഞ്ഞെങ്കിലും തെറ്റ് തെറ്റ് തന്നെയാണെന്നും ഫട്‌നാവിസ് പറഞ്ഞു.

publive-image

” പ്രജ്ഞാ സിങ് ഠാക്കൂര്‍ ഒരിക്കലും ഇത്തരത്തിലുള്ള പ്രസ്താവന നടത്തരുതായിരുന്നു. തോന്നുന്നത് വിളിച്ചുപറയരുത്. അങ്ങേയറ്റം സത്യസന്ധനും സമര്‍ത്ഥനുമായ ഒരു ഉദ്യോഗസ്ഥനായിരുന്നു കര്‍ക്കറെ. രാജ്യത്തിന് വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനങ്ങള്‍ പ്രജ്ഞാ സിങ് ഓര്‍ക്കേണ്ടതായിരുന്നു”- ഫട്‌നാവിസ് പറഞ്ഞു.

ഹേമന്ത് കര്‍ക്കറെ കസ്റ്റഡിയില്‍ വെച്ച് ഉപദ്രിച്ചെന്ന ഠാക്കൂറിന്റെ പരാതിക്കെതിരെയും ഫട്‌നാവിസ് രംഗത്തെത്തി. കസ്റ്റഡിയില്‍ നടന്ന ടോര്‍ച്ചറിങ്ങുമായി ബന്ധപ്പെട്ടൊക്കെ ഔദ്യോഗികമായ പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്നും ഇത്തരം പരാതികളൊന്നും അന്ന് ഉയര്‍ന്നിരുന്നില്ലെന്നും ഫ്ടനാവിസ് പറഞ്ഞു.

Advertisment