മുംബൈ : മഹാരാഷ്ട്രയിൽ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയതിനു തൊട്ടു പിന്നാലെയാണ് അപ്രതീക്ഷിതമായി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നു രാവിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാര്‍ മറാത്തികളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന വിമർശനം ഉന്നയിച്ചു.
ശരദ് പവാറിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.അജിത് പവാർ പിന്നിൽ നിന്നും കുത്തുകയായിരുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. എന്നാൽ അതിനാടകീയവും അപ്രതീക്ഷിതവുമായ മഹാരാഷ്ട്രയിലെ നീക്കങ്ങളില്‍ എന്‍സിപിയുടെ പങ്ക് അവ്യക്തമായി തുടരുന്നു
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസം കഴിഞ്ഞും മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇന്ന് മൂന്നു കക്ഷികളും സംയുക്തമായി പ്രഖ്യാപനം നടത്താനിരിക്കുകയായിരുന്നു. രാവിലെ എന്‍സിപി നേതാവ് ശരദ് പവാര്‍ പത്രസമ്മേളനം നടത്താനിരിക്കെയാണ് രാഷ്ട്രീയകാലാവസ്ഥ തകിടം മറിഞ്ഞത്.
എന്‍സിപി നേതാവും ശരദ് പവാറിന്റെ അടുത്ത ബന്ധുവുമായ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി ബിജെപി നടത്തിയ അപ്രതീക്ഷിതനീക്കമാണ് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയിലെത്തിയത്.
സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി അവര്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.