Advertisment

ഫരീദാബാദ് രൂപതയിൽ ഇന്ന് മുതൽ ദേവാലയങ്ങളിലെ വിശുദ്ധ ബലികളിൽ 50 പേരെ ഉൾക്കൊള്ളിക്കാൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ ആഹ്വാനം

New Update

ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഇടവകകളിലെ ദേവാലയങ്ങളിൽ സ്ഥല സൗകര്യമനുസരിച്ച് അവിടെ നടക്കുന്ന ശുസ്രൂഷകളിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം 50 വരെ ആയി കൂട്ടാൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർദ്ദേശിച്ചു.

ജൂലൈ 12 മുതൽ തുറന്നു പ്രവർത്തിക്കുന്ന ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ 20 മുതൽ 25 പേർക്ക് വരെയാണ് ഒരു ശുശ്രൂഷയിൽ പങ്കെടുക്കാൻ ഇതു വരെ അനുവാദം ഉണ്ടായിരുന്നത്. സർക്കാരിന്റെ എല്ലാ നിയമങ്ങളും നിബന്ധനകളും പാലിച്ചു കൊണ്ടായിരിക്കണം ദേവാലയങ്ങളിൽ ശുശ്രൂഷകൾ നടത്തേണ്ടത് എന്നും അദ്ദേഹം പ്രത്യേക നിർദ്ദേശിച്ചു.

fareethabad
Advertisment