Advertisment

ഫരീദാബാദ് രൂപതയിൽ ഈ മാസം 12 മുതൽ പള്ളികൾ തുറക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ദേവവാലയങ്ങളിൽ നടക്കുന്ന ശുസ്രൂഷകളിൽ ഈ മാസം പന്ത്രണ്ടാം തിയതി മുതൽ വിശ്വാസികൾക്ക് പങ്കെടുക്കാമെന്ന് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർദ്ദേശം നൽകി.

Advertisment

ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ നടക്കുന്ന ശുസ്രൂഷകൾ ഒരുപോലെ എല്ലായിടത്തും വിശ്വാസികൾക്ക് പങ്കെടുക്കുവാൻ സാധിക്കില്ലാത്തതിനാൽ അതാത് ഇടവകകളിലെ സാഹചര്യങ്ങൾക്കനുസൃതമായി സർക്കാരിന്റെ നിബന്ധനകൾ കൃത്യമായി പാലിച്ചു കൊണ്ടു വേണം എല്ലാ ഇടവകകളിലും അജപാലനശുസ്രൂഷകൾക്കുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതെന്നും കണ്ടൈൻമെന്റ് സോണുകളുള്ള സ്ഥലങ്ങളിൽ പൂർണമായും നിയമങ്ങൾ പാലിക്കണമെന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു.

ആഴ്ചയിൽ ഒരു ദിവസമെങ്കിലും ദേവാലയങ്ങളിൽ ഒരു അജപാലനപരിപാടിയെങ്കിലും നടത്തണമെന്നും ജൂലൈ പന്ത്രണ്ടുമുതൽ എല്ലാ ഞായറാഴ്ചകളിലും ഇടവകക വിശ്വാസികളുടെ എണ്ണം പരിമിതിപെടുത്തികൊണ്ട് വി. കുർബാന അർപ്പിക്കണമെന്നും ആർച്ച്ബിഷപ്പ് നിർദേശിച്ചു.

ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ചുള്ള ചില പ്രായോഗിക മാർഗ്ഗ നിർദ്ദേശങ്ങളും അദ്ദേഹം നൽകി.

ഇടദിവസങ്ങളിൽ വിശുദ്ധ കുർബാന കുടുംബയൂണിറ്റ് അടിസ്ഥാനത്തിൽ എല്ലാ ദിവസവും ഒരേ സമയത്ത് അർപിക്കുക, ദേവാലയം വ്യക്തിപരമായ പ്രാർത്ഥനക്കായി നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ തുറന്നിടുക , ആവശ്യമുള്ളവർക്കു കുമ്പസാരം, മാമ്മോദീസ മുതലായ മറ്റു കൂദാശകൾ സ്വീകരിക്കുവാനുള്ള സൗകര്യം ചെയ്യുക , നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ ദിവ്യകാരുണ്യ ആരാധനക്കുള്ള സൗകര്യം ചെയ്യുക , ദേവാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുക,

മാസത്തിൽ ഒരിക്കലെങ്കിലും പാരിഷ് കൗൺസിലിന്റെയും കുടുംബ യുണിറ്റുകളുടെയും ഭക്തസംഘടനകളുടെയും മീറ്റിംഗ് നിർബന്ധമായും ഒൺലൈനായി സംഘടിപ്പിക്കുക, പ്രായമായവരെയും രോഗികളെയും രണ്ടാഴ്ച്ചയിൽ ഒരിക്കലെങ്കിലും ഫോണിലൂടെ ബന്ധപ്പെടുകയും അത്യാവശ്യമെങ്കിൽ വേണ്ടത്ര ശ്രദ്ധയോടെ അവരെ സന്ദർശിക്കുകയും ചെയ്യുക , ആത്മചിന്തയുടെ വീഡിയോകൾ വിശ്വാസികൾക്ക് അയച്ചുകൊടുക്കുക, മതബോധനം, കൗൺസലിംഗ് എന്നിവ ഓൺലൈനായി കുട്ടികൾക്കും യുവജനങ്ങൾക്കും നൽകുക, വിവിധ തരം ഓൺലൈൻ പരിപാടികൾ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ആസൂത്രണം ചെയ്യുക .

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക , കോവിഡ് 19 ൽ നിന്നും വിമുക്തി നേടിയവരുടെ ഡേറ്റ തയ്യാറാക്കുക, സമൂഹ വ്യാപനം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ ഇടവക ജനങ്ങൾക്ക് നൽകുക, ഇടവകകളിൽ കോവിഡ് 19 ഹെൽപ് ലൈൻ രൂപീകരിക്കുക തുടങ്ങിയ ഏതാനും നിർദ്ദേശങ്ങൾ ആണ് അദ്ദേഹം ഇടവക വികാരിയച്ചൻമാർക്ക് നൽകിയത്.

covid 19
Advertisment