കൊഴിഞ്ഞാമ്പാറ: കൊഴിഞ്ഞാമ്പാറയിൽ അച്ഛനും മകളും കിണറ്റിൽ മുങ്ങിമരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ധർമലിംഗം 68 വയസ്സ് മകൾ ഗായത്രി 27 വയസ്സ് എന്നിവരാണ് മരിച്ചത്.
ഇന്ന് കാലത്ത് 6.30 മണിക്ക് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പെരുമ്പാറ ചള്ള, കരിമണ്ണ് എന്ന സ്ഥലത്ത് വീടിനോടു ചേർന്ന വലിയ കിണറ്റിലാണ് അപകടം ഉണ്ടായത്. ഗായത്രി ആത്മഹത്യയ്ക്കു ശ്രമിക്കവേ കൈവരിയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. മകളെ രക്ഷിക്കാനായി അച്ഛൻ ധർമ്മലിംഗവും കിണറ്റിലേക്ക് ചാടി.
കനത്ത മഴ മൂലം കിണർ നിറഞ്ഞ നിലയിലായിരുന്നു. കിണറിലേക്ക് താഴ്ന്നുപോയ ഇരുവരുടേയും മൃതദേഹങ്ങൾ ഫയർഫോഴ്സും പൊലീസും ചേർന്ന് പുറത്തെടുത്ത് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിറ്റൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സത്യപ്രകാശ്, ഗ്രേഡ്.ആസ്‌റ്റോ. എ.ഗിരി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.വി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.