Advertisment

കുടുംബവഴക്ക്: അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവിന്റെ വെടിയേറ്റ് ഗര്‍ഭിണിക്ക് ദാരുണാന്ത്യം

New Update

publive-image

Advertisment

കൃഷ്ണഗിരി: കുടുംബവഴക്കിനിടെ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവിന്റെ വെടിയേറ്റ് മൂന്ന് മാസം ഗര്‍ഭിണിയായ മകള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി തേന്‍കനികോട്ടെയിലാണ് സംഭവം നടന്നത്. വെങ്കടാലക്ഷ്മി എന്ന യുവതിയാണ് മരിച്ചത്. ഒളിവില്‍ പോയ പിതാവ് അരുണാചലത്തെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി.

നാല് മാസം മുമ്പാണ് വെങ്കടാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. അരുണാചലത്തിന്‍റെ എതിര്‍പ്പിനിടെ ആയിരുന്നു വിവാഹം. അമ്മയും സഹോദരനും പിന്തുണച്ചതോടെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാവിനെ വെങ്കടാലക്ഷ്മി വിവാഹം ചെയ്തത്.

മൂന്ന് മാസം ഗര്‍ഭിണിയായ വെങ്കടാലക്ഷ്മി കൂടുതല്‍ പരിചരണത്തിനായി രണ്ടാഴ്ച മുമ്പാണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്. വിവാഹത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം അരുണാചലം വീട്ടില്‍ വഴക്കിടുകയായിരുന്നു. വഴക്ക് മൂര്‍ചിച്ഛതോടെ വീട്ടിലുണ്ടായിരുന്ന നാടന്‍ തോക്ക് ഭാര്യക്ക് നേരെ ചൂണ്ടി. അമ്മയെ രക്ഷിക്കാന്‍ വെങ്കടാലക്ഷ്മി ഇടയ്ക്ക് കയറിയതിനിടെ അരുണാചലം വെടിവയ്ക്കുകയായിരുന്നു.

Advertisment