Advertisment

പഠിക്കാൻ സമർഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞത് കടുത്ത മനോവിഷമമുണ്ടാക്കി ; ഇതാണ് വിദ്യാർഥിനി ജീവനൊടുക്കാൻ കാരണം ; അധ്യാപകരെ വെള്ളപൂശി മദ്രാസ് ഐഐടിയുടെ റിപ്പോർട്ട്

New Update

ചെന്നൈ : മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരെ വെള്ളപൂശി മദ്രാസ് ഐഐടിയുടെ റിപ്പോർട്ട്. പഠിക്കാൻ സമർഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞത് കടുത്ത മനോവിഷമമുണ്ടാക്കിയെന്നും ഇതാണ് വിദ്യാർഥിനി ജീവനൊടുക്കാൻ കാരണമെന്നുമാണ് ഐഐടിയുടെ കണ്ടെത്തൽ. ഐഐടിയുടെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചു.

Advertisment

publive-image

ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാത്തിമയ്ക്ക് ഐഐടിയിൽ മതപരമായ വിവേചനമുണ്ടായെന്ന ആരോപണവും ഐഐടി അധികൃതർ തള്ളിക്കളഞ്ഞു.

ഫാത്തിമ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച സുദർശൻ പത്മനാഭൻ ഉൾപ്പടെയുള്ള മൂന്ന് അധ്യാപകരുടെ പങ്കിനെക്കുറിച്ച് റിപ്പോർട്ടിൽ ഒരു പരാമർശവുമില്ല.

Advertisment