മധുര: നാലുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ എരിക്കിൻപാൽ കൊടുത്ത് കൊന്നതിന് അച്ഛനും അമ്മൂമയും അറസ്റ്റിൽ. നാലാമത്തെ കുട്ടിയും പെണ്ണായതാണ് കൊലയ്ക്കു കാരണമെന്ന് അച്ഛന്റെ മൊഴി. മധുര ഷോളവനത്താണ് എരിക്കിൻപാൽ കൊടുത്ത് കുട്ടിയെ കൊന്നത്. മധുരയിൽ രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പെൺശിശുഹത്യയാണിത്.
കഴിഞ്ഞ മാർച്ചിലും ഒരു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ എരിക്കിൻ പാൽ നൽകി കൊലപ്പെടുത്തി കൂഴിച്ചിട്ടിരുന്നു. മധുര പുല്ലനേരി ഗ്രാമത്തിലായിരുന്നു സംഭവം.
ജനുവരി 30ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തിൽ സംസാരവിഷയമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകൻ – സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്.