Advertisment

പനി, തൊണ്ടവേദന ഉള്‍പ്പെടെയുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം; മസ്തിഷ്‌ക ജ്വരത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

New Update

മലപ്പുറം: ജില്ലയില്‍ മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 10 വയസുകാരിയുടെ വീട്ടില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പരിസരപ്രദേശങ്ങളില്‍ നിന്ന് സാംപിളുകളും ശേഖരിച്ചു. പനി ഉള്‍പ്പെടെയുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Advertisment

publive-image

മങ്കടയിലേയും വലമ്പൂരിലേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ്‌ മസ്തിഷ്‌ക ജ്വരം ബാധിച്ചുമരിച്ച 10 വയസുകാരിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. സമീപത്തെ ജലാശയങ്ങളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഇതിന്റെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ രോഗാണുവിന്റെ ഉറവിടം എവിടെനിന്നെന്നു മനസിലാകുകയുള്ളൂ. സാംപിളുകളുടെ പരിശോധനക്കും വിവിധ ആശുപത്രികളുടെ ഏകോപനത്തിനും പ്രത്യേക സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന ദ്രുതപ്രതികരണ സേനയുടെ നേതൃത്വത്തിലാണ് നിലവില്ലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ .കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷന്‍ നടത്തുന്നുണ്ട്.

പനി, തൊണ്ടവേദന , തലവേദന ളള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന കര്‍ശന നിര്‍ദേശമാണ് പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയിട്ടുളളത്.

Advertisment