Advertisment

ഫെവികോള്‍ എ+, എന്‍എബിയും വിദ്യാര്‍ത്ഥികളുമായി സഹകരിച്ച് ആര്‍മി ജവാന്‍മാര്‍ക്ക് രണ്ട് ലക്ഷത്തിലധികം രാഖികള്‍ നിര്‍മ്മിച്ചു 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പിഡിലൈറ്റ് പുറത്തിറക്കിയിട്ടുള്ള നവീനമായ ക്രാഫ്റ്റിംഗ് പശയായ ഫെവികോള്‍ എ+, രാജ്യത്തിന്റെ വീരജവാ•ാരോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനുള്ള 'എ ബോണ്ട് ഓഫ് ലവ്' എന്ന ദേശീയ യത്‌നം സംഘടിപ്പിച്ചു.

Advertisment

publive-image

ഇതിന്റെ ഭാഗമായി ഫെവികോള്‍ എ+, എന്‍എബിയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സഹകരിച്ച് ആര്‍മി ജവാന്‍മാര്‍ക്കായി 1.5 ലക്ഷം രാഖികള്‍ നിര്‍മ്മിച്ചു.

നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഇന്ത്യയുമായി (എന്‍എബി) ചേര്‍ന്നാണ് ഫെവികോള്‍ എ+ രാഖി നിര്‍മ്മിച്ചത്. എന്‍എബിയിലെ അന്ധരായ സ്ത്രീകള്‍ ഫെവികോള്‍ എ+ഉം പിഡിലൈറ്റിന്റെ ടീമിന്റെ പ്രത്യേക രൂപകല്‍പ്പനയും ഉപയോഗിച്ചാണ് രാഖി നിര്‍മിക്കുന്നത്.  തുന്നലിനു പകരം പശ ഉപയോഗിച്ചാണ ് അന്ധരായ സ്ത്രീകള്‍ രാഖി ഉണ്ടാക്കുന്നത്. ഇത് അവരുടെ ജോലി കൂടുതല്‍ എളുപ്പത്തിലാക്കി.

കൂടാതെ ഹാന്‍ഡ്‌മേഡ് രാഖികളും കാര്‍ഡുകളും നിര്‍മിക്കുവാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രാജ്യത്തെ 600 സ്‌കൂളുകളില്‍ നിന്നായി ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ രാഖി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടു.

2019 ജൂലൈയില്‍ ആരംഭിച്ച രാഖി നിര്‍മാണ പദ്ധതി ആഗസ്റ്റില്‍ അവസാനിച്ചു. ഇങ്ങനെ നിര്‍മിച്ച രണ്ടര ലക്ഷത്തോളം രാഖി രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് ജവാര്‍ക്ക് അയച്ചു നല്‍കിയെന്ന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് സിഇഒ ശന്തനു ഭഞ്ജ അറിയിച്ചു.

Advertisment