പാലക്കാട്: ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായി റിപ്പോർട്ട്. പാലക്കാട് കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്ര പരിസരത്ത് നടന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.
ആഷിഷ് ഷിനു സല്‍മാന്‍ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ബിജെപി ബന്ധമുളളവരാണ് ചിത്രീകരണം തടഞ്ഞതെന്നും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിച്ചതായും സിനിമാസംഘത്തിലുളള സല്‍മാന്‍ ഫാരിസ് പറഞ്ഞു.
ചിത്രീകരണത്തിന് ക്ഷേത്രത്തിന്റെ അനുമതിയില്ലെന്നും മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാലാണ് തടഞ്ഞതെന്നുമാണ് പ്രതിഷേധക്കാരുടെ വിശദീകരണം.