തുടങ്ങനാട്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി തുടങ്ങനാട് സ്വദേശിനിയായ പതിനെട്ടു വയസ്സുകാരിയിൽ നിന്ന് ഇരുപത്തി ഏഴര പവൻ സ്വർണ്ണവും അൻപത്തിനായിരം രൂപയും കൈക്കലാക്കിയ പ്രതിയെ അറസ്റ്റു ചെയ്തു.
കൊട്ടാരക്കരയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കൈക്കലാക്കിയ സ്വർണ്ണം ചാലക്കുടിയിലെ നാലു സ്വർണ്ണക്കടകളിൽ വിറ്റാതായി പ്രതി മൊഴി നൽകി. ഇതിനെതുടർന്ന് നാലുലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ സ്വർണ്ണം കടയിൽ നിന്ന് കണ്ടെടുത്തു.
പ്രതി പത്തനാപുരം പുന്നല വേങ്ങാവിള പടിഞ്ഞാറ്റേതിൽ സലിം മകൻ തൻസീറിനെ (25) കോടതിയിൽ ഹാജരാക്കി. പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വീട്ടു. മുട്ടം എസ്ഐ റോയി എൻ.എസ്, എഎസ്ഐ അജി കെ പി, പി.എസ്. ജയേന്ദ്രൻ, സിപി ഓമാരായ ശ്യം കുമാർ അനൂപ് ഇസ്മായിൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.