മഹേന്ദ്ര സിംഗ് ധോണി സ്ഥിരമായി മൂന്നാമനായി ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ മറ്റൊരു ധോണിയെ ലോക ക്രിക്കറ്റിന് കാണാന്‍ സാധിക്കുമായിരുന്നുവെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീർ രംഗത്ത്.മൂന്നാം നമ്പറില്‍ ധോണിയേക്കാള്‍ മികച്ചത് കോഹ്ലി തന്നെ. എന്നാൽ ധോണി മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയിരുന്നെങ്കില്‍ ഒരു വിധം ബാറ്റിംഗ് റെക്കോര്‍ഡുകളൊക്കെ ധോണിക്ക് മറികടക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ചാറ്റ് ഷോയില്‍ അഭിപ്രായം പങ്കുവെച്ചു.
ഏകദിന ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണി കൂടുതലും ബാറ്റ് ചെയ്യാനിറങ്ങിയിരുന്നത് ആറാമനായോ ഏഴാമനായോ ആയിരുന്നു. ഫിനിഷറുടെ റോളാണ് ടീമിൽ ധോണിക്ക്.
വിരാട് കോഹ്ലിയാണോ ധോണിയാണോ മികച്ചതെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊരു താരതമ്യം പ്രയാസമാണെന്നായിരുന്നു ഗംഭീറിന്റെ മറുപടി. വിരാട് മൂന്നാം നമ്പറിലാണ് കളിച്ചത്, ധോണി ആറോ ഏഴോ ആയിട്ടും.
എന്നാല്‍, ഫ്ലാറ്റ് പിച്ചുകളും പേസ് ബൗളിംഗിലെ ഇപ്പോഴത്തെ നിലവാരവും വെച്ച് നോക്കുമ്പോള്‍ ധോണിക്ക് മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കുമായിരുന്നു. അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റനല്ലാതിരിക്കുകയും ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനത്ത് ഇറങ്ങുകയും ചെയ്തിരുന്നെങ്കില്‍. ലോക ക്രിക്കറ്റില്‍ മറ്റൊരു ധോണിയെ ആകുമായിരുന്നു കാണുക. ഗംഭീര്‍ പറഞ്ഞു.