Advertisment

യുപിയില്‍ പതിനഞ്ചുകാരിയെ വീട്ടില്‍ കയറി തട്ടിക്കൊണ്ടു പോയി ; പഞ്ചസാരപ്പാടത്ത് എത്തിച്ച് കയ്യുംകാലും കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു , ശേഷം കാട്ടില്‍ ഉപേക്ഷിച്ചു ; രാജ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യങ്ങള്‍ തുടര്‍ക്കഥയാകുന്നു

New Update

ലഖ്‌നൗ : ഉത്തർപ്രദേശിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി സീതാപുർ ജില്ലയിലാണ്‌ കേസിനാസ്‌പദമായ സംഭവം.

Advertisment

publive-image

രണ്ടുപേർ ചേർന്ന്‌ വീട്ടിൽനിന്ന്‌ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പഞ്ചസാരപാടത്ത്‌ എത്തിച്ചശേഷം കൈയും കാലുംകെട്ടി ബലാത്സംഗംചെയ്‌തശേഷം കാട്ടിൽ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ്‌ പെൺകുട്ടിയെ അവശനിലയിൽ കാട്ടിൽ കണ്ടെത്തിയത്‌. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ രൂപേഷ്‌, യോഗേന്ദ്ര എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തതായി പൊലീസ്‌ സൂപ്രണ്ട്‌ എൽ ആർ കുമാർ പറഞ്ഞു. തിങ്കളാഴ്‌ച രാത്രി മിർസാപുരിലും സമാനമായി പെൺകുട്ടിയെ സിആർപിഎഫ്‌ ജവാനുൾപ്പെടെ നാലുപേർ ചേർന്ന്‌ ബലാത്സംഗത്തിനിരയാക്കിയിരുന്നു.

Advertisment