ലാഹോര്‍: പാകിസ്ഥാനിലെ ലാഹോറിലുണ്ടായ സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ മരിച്ചു. അഞ്ചിനും എട്ട് വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച നാല് കുട്ടികളും. 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് കുട്ടികളും അഞ്ചു പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.
തീവ്രവാദി ഹാഫിസ് സയീദിന്റെ വീടിന് സമീപമാണ് സ്‌ഫോടനം നടന്നത്. മരിച്ചവരും പരിക്കേറ്റവരും രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പംഗാളി എന്ന ഗ്രാമത്തിലാണ് സ്‌ഫോടനം നടന്നത്. ശക്തമായ ഗ്യാസ് സിലിണ്ടർ സ്‌ഫോടനമാണ് ഉണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് സ്‌ഫോടനമെന്ന് പൊലീസ് അറിയിച്ചു.