കുവൈറ്റ്: ഇറാഖ് അധിനിവേശകാലം മുതല്‍ പാലസ്തീന് പൌരന്മാര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന നിരോധനം നീക്കിയതിനെ തുടര്‍ന്ന് പാലസ്തീനിലെ ഗസ്സയിൽനിന്ന് കുവൈത്തിലേക്ക് 70 അധ്യാപകർ കൂടി എത്തി. വെസ്റ്റ് ബാങ്കിൽനിന്നുള്ള 37 കണക്ക് അധ്യാപകർ കഴിഞ്ഞയാഴ്ച രാജ്യത്ത് എത്തിയിരുന്നു. പുതിയ അധ്യയന വർഷത്തിൽ ഒഴിവുള്ള അധ്യാപക തസ്തികളിൽ വിദേശികളിൽ പാലസ്തീനികൾക്ക് മുൻഗണന നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാഖ് അധിനിവേശത്തോട് ഫലസ്തീൻ സ്വീകരിച്ച അനുകൂല നിലപാടുകളെ തുടർന്ന് 27 വർഷമായി പാലലസ്തീനികളെ സ്വീകരിക്കുന്നത് കുവൈത്ത് നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഒരുകാലത്ത് കുവൈത്തിലെ സർക്കാർ മേഖലയിൽ ശക്തമായ സാന്നിധ്യമായിരുന്നു ഫലസ്തീൻ പൗരന്മാർ. അധിനിവേശകാലത്ത് പി.എൽ.ഒ സ്വീകരിച്ച ഇറാഖ് അനുകൂല നിലപാടിനെ തുടർന്ന് 1991ലാണ് കുവൈത്ത് ഫലസ്തീനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
ഇതിന്റെ തുടർച്ചയെന്നോണം ഫലസ്തീൻ പാസ്പോർട്ടിന്റെ അംഗീകാരം എടുത്തുകളയുകയും രാജ്യത്തുണ്ടായിരുന്ന ഫലസ്തീൻ പൗരന്മാരെ തിരിച്ചയക്കുകയും ചെയ്തു. എന്നാൽ, വിദ്വേഷത്തിന്റെ പഴയ കാലം മറന്ന് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും തീരുമാനത്തിലെത്തുകയായിരുന്നു.