Advertisment

യുവാക്കള്‍ തമ്മില്‍ വാക്കേറ്റം; അടിപിടിക്കിടെ ചുറ്റികയ്ക്ക് അടിയേറ്റ് ഒരാള്‍ മരിച്ചു; സംഭവം തൃശൂരില്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: കയ്പമംഗലത്ത് വാക്കേറ്റത്തിനിടെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ ചുറ്റികയ്ക്ക് അടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നു. രണ്ടു യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ കലാശിച്ചത്‌. തൃശൂര്‍ കയ്പമംഗലം എടത്തിരുത്തി കൊല്ലാറ സെന്ററില്‍ താമസിക്കുന്ന കൊല്ലാറ നാരായണന്റെ മകന്‍ ഗിജുവാണ് (45) മരിച്ചത്. തലയ്ക്കു പരിക്കേറ്റ തൃശൂര്‍ നന്തിപുലം സ്വദേശി കണിയാംപറമ്പില്‍ സുധീഷിനെ (40) കരാഞ്ചിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

ശനി രാത്രി 10 നാണ് സംഭവം. ടൈല്‍ പണിക്കാരനായ സുധീഷും കുടുംബവും 2 വര്‍ഷമായി പുളിഞ്ചോടിലുള്ള ഫ്‌ലാറ്റിലാണു താമസം. സംഭവദിവസം രാത്രി വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ  അടിപിടിക്കിടെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

ഗിജു ബൈക്കില്‍ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് സുധീഷിനെ ആക്രമിച്ചു. ഇതേ ചുറ്റിക പിടിച്ചു വാങ്ങി സുധീഷ് ഗിജുവിനെ തിരിച്ചടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. തളര്‍ന്ന് വീണ ഗിജുവിനെ കരാഞ്ചിറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു.

സുധീഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടശേഷം സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

murder case crime
Advertisment