Advertisment

രണ്ട് മക്കള്‍‌ മാത്രം മതിയെന്ന നിയമം കൊണ്ടുവരണം : നിയമലംഘനം നടത്തിയാല്‍ വോട്ടവകാശം റദ്ദാക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പാറ്റ്ന: രണ്ട് മക്കള്‍‌ മാത്രം മതിയെന്ന നിയമം രാജ്യത്ത് കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. നിയമലംഘനം നടത്തിയാല്‍ വോട്ടവകാശം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനസഖ്യ വര്‍ധനവിനെ ചൂണ്ടിക്കാട്ടിയാണ് ലോകജന സംഖ്യാദിനത്തില്‍ ഗിരിരാജ് സിംഗിന്‍റെ അഭിപ്രായം.

Advertisment

publive-image

ജനസംഖ്യാ ക്രമാതീതമായി വര്‍ധിക്കുന്നത് ഐക്യത്തിനും വിഭവങ്ങള്‍ക്കും ഭീഷണിയാണ്. ജനസംഖ്യാ നിയന്ത്രണത്തിന് കടുത്ത നടപടി അല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ശക്തമായ നിയമം നിലവില്‍ വരണമെന്നും പാര്‍ലമെന്‍റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ബെഗുസാരയ് എംപി കൂടിയായ ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.

ഇസ്‌ലാമിക രാജ്യങ്ങള്‍ പോലും ജനസംഖ്യാ നിയന്ത്രണത്തിന് നടപടികള്‍ എടുക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണത്തെ മതങ്ങളുമായി ബന്ധിപ്പിക്കുകയാണെന്നും സിംഗ് പറഞ്ഞു.

Advertisment