Advertisment

ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ നിന്ന് സമീപത്തെ പുല്‍മേട്ടിലേക്ക് വിമാനം തെന്നിമാറി, പുല്‍മേട്ടില്‍ നിന്ന് വീണ്ടും പറന്നു; ഒഴിവായത് വന്‍ ദുരന്തം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: 180 യാത്രക്കാരുള്ള ഗോഎയര്‍ വിമാനം റണ്‍വേയില്‍ നിന്ന് മാറി വിമാനത്താവളത്തിലെ പുല്‍മേട്ടില്‍ നിന്ന് പറന്നുയര്‍ന്ന സംഭവത്തില്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 180 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഗോഎയര്‍ വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടത്.

Advertisment

publive-image

സംഭവത്തെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എ 320 വിഭാഗത്തില്‍പ്പെടുന്ന യാത്രാവിമാനത്തിന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി ബെംഗളൂരു വിമാനത്താവള അധികൃതര്‍ നല്‍കിയിരുന്നതായാണ് വിവരം. എന്നാല്‍ ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ നിന്ന് സമീപത്തെ പുല്‍മേട്ടിലേക്ക് വിമാനം തെന്നിമാറുകയായിരുന്നു.

ഈ സമയം പൈലറ്റ് വിമാനത്തിന്റെ വേഗത വര്‍ധിപ്പിച്ച്‌പുല്‍മേട്ടില്‍ നിന്ന് വീണ്ടും പറന്നുയരുകയായിരുന്നു. വിമാനം പിന്നീട് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ വിമാനം എയര്‍സ്ട്രിപ്പിന് പുറത്ത് ലാന്‍ഡ് ചെയ്തത് പൈലറ്റിന്റെ തെറ്റുകാരണമാണോ മോശം കാലാവസ്ഥ കൊണ്ടാണോ എന്ന കാര്യത്തില്‍വ്യക്തതയില്ല.

ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവം ഗൗരവകരമാണെന്ന് വിലയിരുത്തി. പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജീവനക്കാരോട് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി ബോഡിക്ക് മുന്നില്‍ഹാജരാകാന്‍ ഡി.ജി.സി.എ നിര്‍ദേശം നല്‍കി.

Advertisment