Advertisment

ഓണ്‍ലൈന്‍ വ്യാപാരത്തിനിടെ 1.5 കോടി നഷ്ടമായി; അച്ഛന്റെ ജ്വല്ലറിയില്‍ നിന്ന് 14 കിലോ സ്വര്‍ണം മോഷ്ടിച്ച 24 കാരന്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ:  ചെന്നൈയിലെ പാരീസ് കോര്‍ണറിനടുത്തുള്ള ജ്വല്ലറിയില്‍ രണ്ടാഴ്ച മുന്‍പ്  കാണാതായ 14 കിലോ സ്വര്‍ണം മോഷ്ടിച്ചത് ഉടമയുടെ മകന്‍ തന്നെയെന്ന് പൊലീസ്.

Advertisment

publive-image

കടയുടമകളില്‍  ഒരാളുടെ മകനായ 24 കാരന്‍ ഹര്‍ഷ് ബോത്‌റയാണ് അറസ്റ്റിലായത്.  ഓണ്‍ലൈന്‍ വ്യാപാരത്തനിടെയുണ്ടായ 1.5 കോടിയുടെ നഷ്ടം നികത്താനാണ് സ്വര്‍ണം മേഷ്ടിച്ചതെന്ന് ഇയാള്‍ സമ്മതിച്ചാതായി പൊലീസ് പറഞ്ഞു.

പുറത്തുനിന്നുള്ള ആരെങ്കിലുമാകും മോഷണത്തിന് പിന്നിലെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാല്‍ സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങളാണ് യഥാര്‍ഥ പ്രതിയെ പിടികൂടാന്‍ സഹായകമായത്.

സിസി ടിവി പരിശോധിച്ചപ്പോള്‍ ജ്വല്ലറിക്ക് സമീപം ഹര്‍ഷ് ബാഗുമായി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതേതുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തു. ഇയാളില്‍ നിന്ന് 11.5 കിലോ സ്വര്‍ണവും കണ്ടെത്തി.

gold robbery
Advertisment