ഡല്‍ഹി: ബുള്ളിയൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില വീണ്ടും ഉയർന്നു തുടങ്ങി. ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ബുള്ളിയൻ വിപണിയിൽ ഇന്നലെ സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 204 രൂപ ഉയർന്ന് 48,346 രൂപയായി.
എന്നിരുന്നാലും, ഫ്യൂച്ചർ മാർക്കറ്റിൽ സ്വർണ്ണ വിലയിൽ ഇടിവുണ്ട്. എംസിഎക്‌സിൽ ഇന്നലെ വൈകുന്നേരം 4 മണിക്ക് 119 രൂപ കുറഞ്ഞ് 48,081 രൂപയിലാണ് സ്വർണം വ്യാപാരം ചെയ്തത്.
ബുള്ളിയൻ വിപണിയിൽ വെള്ളിയുടെ വില കിലോയ്ക്ക് 140 രൂപ ഉയർന്ന് 65,792 രൂപയായി. അതേ സമയം എംസിഎക്‌സിൽ വൈകിട്ട് നാലിന് വെള്ളി വില 403 രൂപ വർധിച്ച് 65,736 രൂപയിലാണ്.
ഈ മാസം ഇതുവരെ ബുള്ളിയൻ വിപണിയിൽ സ്വർണത്തിന് 1,879 രൂപയുടെ വില വർധിച്ചു. ഒക്ടോബർ ഒന്നിന് 10 ഗ്രാമിന് 46,467 രൂപയായിരുന്നത് ഇപ്പോൾ 48,346 രൂപയായി.
അതേസമയം, വെള്ളിയുടെ കാര്യമെടുക്കുമ്പോൾ ഒക്ടോബർ ഒന്നിന് കിലോയ്ക്ക് 59,408 രൂപയായിരുന്നത് ഇപ്പോൾ 65,792 രൂപയിലെത്തി. അതായത്, ഒക്ടോബറിൽ ഇതുവരെ വെള്ളിയുടെ വില 6,384 രൂപയായി.
അസംസ്‌കൃത എണ്ണയുടെ വില വർധിച്ചതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയും വർധിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഐഐഎഫ്എൽ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് (കമ്മോഡിറ്റി ആൻഡ് കറൻസി) അനൂജ് ഗുപ്ത പറയുന്നു.
ഇതുകൂടാതെ, ഉത്സവ സീസണിൽ സ്വർണത്തിന്റെ ആവശ്യകത വർദ്ധിക്കും. ഇതുമൂലം ദീപാവലിയോടെ സ്വർണവില 50,000 രൂപയിലെത്താം.