ഗോണ്ട: ഉത്തര്‍പ്രദേശില്‍ ഇരുപത്തിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചെന്നും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതി.
യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. യുവതിക്കു മുന്‍പ് പരിചയമുള്ള ജാവേദ് എന്നയാളിന്റെ സഹോദരന്‍ ജൂണ്‍ 14ന് യുവതിയെ മുംബൈയിലേക്കു തട്ടിക്കൊണ്ടുപോയെന്നാണു പരാതി.
മുംബൈയിലെത്തിച്ച യുവതിയെ ജാവേദ് മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചു. തുടര്‍ന്ന് ജാവേദും അയാളുടെ പിതാവും സഹോദരനും ഉൾപ്പെടെ നാല് പേർ ചേർന്ന് മകളെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നു പെൺകുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു.
ജൂണ്‍ 23ന് ജാവേദ് യുവതിയെ കേണല്‍ഗഞ്ജ് റയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.