Advertisment

നയപ്രഖ്യാപന പ്രസംഗം അൽപ്പസമയത്തിനകം; പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള വിമര്‍ശനം നയപ്രഖ്യാപനത്തില്‍ നിന്നു വായിക്കാതെ ഒഴിവാക്കുമെന്നു ഗവര്‍ണര്‍

New Update

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള വിമര്‍ശനം നയപ്രഖ്യാപനത്തില്‍ നിന്നു വായിക്കാതെ ഒഴിവാക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.

Advertisment

publive-image

രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തുന്ന ഗവര്‍ണര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്നാണു സ്വീകരിക്കേണ്ടത്. 8.58 നു നിയമസഭാ ഹാളിലെത്തുന്ന ഗവര്‍ണര്‍ ഒന്‍പതിനു നയപ്രഖ്യാപനം നടത്തും.

പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനം സംസ്ഥാന സര്‍ക്കാരിന്‍റെ നയമല്ലെന്നും ഇതു സര്‍ക്കാരിന്‍റെ കാഴ്ചപ്പാടായ സാഹചര്യത്തിലാണു നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കുന്നതെന്നും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്താനാകില്ലെന്നു മുഖ്യമന്ത്രി നല്‍കിയ കത്തിന് നല്‍കിയ മറുപടിയിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment