Advertisment

കനാലില്‍ കാൽ വഴുതി വീണു; മലമ്പുഴയില്‍ മുത്തശ്ശിയും ഏഴുമാസം പ്രായമായ പേരക്കുട്ടിയും മരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: കനാലിൽ കാൽ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും മകൾ മഞ്ചു വിൻ്റെ മകൾ എഴുമാസം പ്രായമായ ദക്ഷയുമാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിക്കാണ് സംഭവം - വീടിനു മുമ്പിലെ കനാലിലാണ് വീണത്.

അമ്പതു മീറ്റർ അകലെയുള്ള പാലത്തിൽ തടഞ്ഞു നിൽക്കുന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. നാട്ടുകാർ പോലീസിനേയും ഫയർഫോഴ്സിനേയും അറിയിച്ചു. കുഞ്ഞിനേയും എടുത്ത് നടക്കുന്ന തുകണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞതനുസരിച്ച് കുഞ്ഞിനായി തിരച്ചിൽ നടത്തി.

എട്ടു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. മധുസുദനനാണ് മരിച്ച ലളിതകുമാരിയുടെ ഭർത്താവു. ചെന്നൈയിൽ ഫോട്ടോഗ്രാഫറായ സതീഷ് ദേവാണ് മരിച്ച ദക്ഷയുടെ അഛൻ.

Advertisment