Advertisment

ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു... ഹര്‍ദിക് പട്ടേല്‍ ഉള്‍പ്പെട്ടതെന്ന് പറയപ്പെടുന്ന സെക്‌സ് ടേപ്പില്‍ നിന്നുള്ള ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തു....അപ്ലോഡ് ചെയ്തിരിക്കുന്നത് പട്ടേലിനോട് രൂപസാദൃശ്യമുള്ളയാള്‍ പെണ്‍കുട്ടിക്കൊപ്പം കിടക്കയിലിരിക്കുന്ന ചിത്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.gujaratcongress.in ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്തതിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

Advertisment

publive-image

2017ലെ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ചിരുന്ന ഹര്‍ദിക് പട്ടേല്‍ ഉള്‍പ്പെട്ടതെന്ന് പറയപ്പെടുന്ന സെക്സ് ടേപ്പില്‍ നിന്നുള്ള ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. പട്ടേലിനോട് രൂപസാദൃശ്യമുള്ളയാള്‍ പെണ്‍കുട്ടിക്കൊപ്പം കിടക്കയിലിരിക്കുന്ന ചിത്രമാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്.

' നമ്മുടെ പുതിയ നേതാവിന് സ്വാഗതം' എന്ന ക്യാപ്ഷനോടെയാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. 2017ലെ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിനിടെ ഹര്‍ദിക് പട്ടേലിന്റേതെന്ന് പറയപ്പെടുന്ന അഞ്ച് വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.

ഗുജറാത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് അടിയന്തരമായി നീക്കിയിരിക്കുകയാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. 'നമ്മുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുകയാണ്.

ഹര്‍ദിക് പട്ടേലിന്റെ ഫോട്ടോ ഇതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതിനാല്‍ അടിയന്തരമായി വെബ്സൈറ്റ് നീക്കിയിരിക്കുകയാണ്. പെട്ടെന്നു തന്നെ തിരിച്ചെത്തും. ഹര്‍ദിക് കോണ്‍ഗ്രസിലേക്ക് എത്തിയത് ഇഷ്ടമാകാത്തവരാണ് ഇത് ചെയ്തത്'- ദോഷി പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment