15കാരിയുടെ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 3.5 കിലോയുള്ള മുഴ

New Update

ബംഗളൂരു: ഗുജറാത്തില്‍ 15കാരിയുടെ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ 3.5 കിലോയുള്ള മുഴ നീക്കംചെയ്തു. ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയിലെ 21 ഡോക്ടര്‍മാരുടെ സംഘം നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്ത് പെണ്‍കുട്ടിക്ക് ഒരു പുതിയ ജീവിതം നല്‍കിയത്.

Advertisment

publive-image

പെണ്‍കുട്ടിയുടെ കഴുത്തു മുതല്‍ നെഞ്ചുവരെയുള്ള ഭാഗത്തായിരുന്നു മുഴയുണ്ടായിരുന്നത്. കഴിഞ്ഞമാസമാണ് കുട്ടി അര്‍ബുദത്തിന് ചികിത്സ തേടിയെത്തിയത്. മറ്റു പല ആശുപത്രിയിലും മുമ്ബ് ചികിത്സ തേടിയിരുന്നുവെങ്കിലും വിജയസാധ്യതയെക്കുറിച്ച്‌ ആശങ്കയുള്ളതിനാല്‍ ശസ്ത്രക്രിയക്ക് മടിച്ചു. മുഴ വലിയ രീതിയില്‍ വളര്‍ന്നതിനാല്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍തന്നെ ബുദ്ധിമുട്ടായിരുന്നു.

മറ്റൊരാളുടെ സഹായമില്ലാതെ ദൈനംദിന പ്രവൃത്തികള്‍ ചെയ്യാനാകുമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ പഠനവും ഉപേക്ഷിക്കേണ്ടിവന്നു. 70 ലക്ഷത്തോളം രൂപ ചെലവുവന്ന ശസ്ത്രക്രിക്ക് സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് പണം സമാഹരിച്ചത്.ശസ്ത്രക്രിയക്കുശേഷം പെണ്‍കുട്ടി ആരോഗ്യം വീണ്ടെടുത്തുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

gujarath girl surgery
Advertisment