ന്യൂയോർക്ക് : അമേരിക്കയുടെ നാവികസേന കേന്ദ്രമായ പേൾ ഹാർബറിൽ വെടിവയ്‌പ്പ്. രണ്ടു പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക് 2.30-ഓടെയാണ് ഉണ്ടായ ആക്രമണത്തില്‍ സൈനികേതര ജീവനക്കാരാണ് മരിച്ചത്. വെടി വയ്പിനുശേഷം അക്രമി ജീവനൊടുക്കി. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഎസ് നാവിക ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം അക്രമം നടക്കുമ്പോൾ ഇന്ത്യൻ വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ഭദൗരിയയും സംഘവും ഹവായിയിലെ സേനാ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. ഇവർ സുരക്ഷിതരാണെന്ന് വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു.
പസഫിക് എയർ ഓഫീസേർസ് സമ്മിറ്റിൽ പങ്കെടുക്കാൻ വേണ്ടിയാണ് വ്യോമസേനാ മേധാവിയും സംഘവും പേൾഹാർബറിൽ എത്തിയത്.