New Update
തൊടുപുഴ: കനത്ത മഴ തുടരുന്നതിനിടെ മൂന്നാറിലെ രാജമലയിലുണ്ടായത് വൻദുരന്തം. ഉറക്കത്തിനിടെ പുലർച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് ദുരന്തവ്യാപ്തി കൂട്ടി.
അഞ്ചു ലയങ്ങളിലായി 80ൽ അധികം പേരാണ് ഇവിടെയുണ്ടായിരുന്നത്. രാത്രിയിൽ ഉരുൾപൊട്ടിയതോടെ എല്ലാവരും മണ്ണിനടിയിൽ കുടുങ്ങിയതായാണു സംശയം.
രക്ഷാപ്രവർത്തകർക്ക് സമയത്തിന് സ്ഥലത്തെത്താൻ സാധിക്കാത്ത് ദുരന്തവ്യാപ്തി കൂട്ടുമെന്നാണ് കണക്കുകൂട്ടൽ. ആശയവിനിമയ സംവിധാനങ്ങളെല്ലാം തകർന്നിട്ടുണ്ട്. പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ മൂന്നാർ ടൗണിലെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.