Advertisment

ഹെല്‍മറ്റിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ട് ഗതാഗത മന്ത്രിയുടെ ബോധവത്ക്കരണ റാലി...

New Update

കോഴിക്കോട്: പിന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ഹെല്‍മറ്റ് ബോധവത്ക്കരണ റാലി ശ്രദ്ധേയമായി.

Advertisment

publive-image

മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ച്, പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത്

ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഹെല്‍മറ്റ് പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നല്‍കി.ഉത്തരമേഖല ഡി ടി സി ടി സി ബിനീഷ്, കോഴിക്കോട് ആര്‍ ടി ഒ എം.പി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ 150 ലധികം മോട്ടോര്‍സൈക്കിള്‍ പങ്കെടുത്തു.

കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തു നിന്നാരംഭിച്ച

റാലി ബീച്ച് ഹോസ്പിറ്റല്‍, സി എച്ച് ഓവര്‍ബ്രിഡ്ജ് വഴി സ്റ്റേഡിയം, ഭട്ട് റോഡ്, പ്രൊവിഡന്‍സ് സ്‌കൂള്‍, ഓവര്‍ബ്രിഡ്ജ്, നടക്കാവ് പൊലീസ് സ്റ്റേഷന്‍, മനോരമ ജംഗ്ഷന്‍, മാവൂര്‍ റോഡ് ജംഗ്ഷന്‍ വഴി സ്റ്റേഡിയം മാനാഞ്ചിറ സി.എസ്.ഐ ചര്‍ച്ച് ഓവര്‍ബ്രിഡ്ജ് വഴി തിരിച്ച് ബീച്ചിലേക്ക് യാത്ര ചെയ്ത് സമാപിച്ചു.

മുന്‍ സീറ്റിലും പിന്‍ സീറ്റിലും ഹെല്‍മറ്റ് ധരിച്ചുള്ള റാലി ജനങ്ങള്‍ക്ക് മികച്ച സന്ദേശം നല്‍കുന്ന കാഴ്ചയായി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ ദിലീപ് കുമാര്‍, പി പി രാജന്‍, പി എസ് ബിജോയ്, രണ്‍ദീപ്, സനല്‍ മണപ്പള്ളി, അസിസ്റ്റന്‍റ് മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍മാരായ ടിജോ, സുരേഷ്, ടി ചന്ദ്രകുമാര്‍, ഷാജി ജോസഫ് തുടങ്ങിയവര്‍ റാലി നിയന്ത്രിച്ചു.

ak sasindran
Advertisment