Advertisment

സ്വർഗ്ഗത്തിൽ ഹൂറിമാരെ പ്രതീക്ഷിച്ചു ചാവേർ ആക്രമണം നടത്തുന്നവർ അറിയുക .

author-image
admin
Updated On
New Update

റിയാദ് : സ്വർഗ്ഗത്തിൽ 72 ഹൂറിമാരെയും മദ്യപ്പുഴയും പ്രതീക്ഷിച്ചു ചാവേർ ആക്രമണം നടത്തുന്നവർ സൗദി അറേബ്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ പറയുന്നത് കേൾക്കുക.

Advertisment

ചാവേർ ആക്രമണവും ആത്മഹത്യാ പ്രവണതയും മതം പ്രചരിപ്പിക്കാനുള്ള നിയമാനുസൃതമായ മാർഗ്ഗമായി ഒരിക്കലും ഇസ്‌ലാം മതം പരിഗണിക്കുന്നില്ല. ഇത്തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നവർ വിചാരിക്കുന്നത് അവർ പ്രവർത്തിക്കുന്നത്അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ സുന്നത്തും അനുസരിച്ചാണ് എന്നാണ്. യഥാർത്ഥത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ആളുകളെയാണ് ആദ്യം ഇസ്‌ലാമിലേക്ക് ക്ഷണിക്കേണ്ടത്. ജനങ്ങൾക്കിടയിൽ ഇസ്ലാമിനെ പ്രബോധനം ചെയ്യുകയും, അതേ സമയം സ്ഫോടനങ്ങൾ നടത്തുകയും ചെയ്യുക എന്നത് നാശത്തിന്റെ പ്രവൃത്തിയാണ്.

publive-image

ഇത് പ്രബോധനവും പ്രചാരണവുമല്ല. പകരം, അത് ഇസ്ലാമിക സന്ദേശങ്ങളെ തടയുകയാണ് ചെയ്യുന്നത്. മുസ്‌ലിംകൾക്ക് നാശമുണ്ടാക്കുന്നതും അമുസ്ലിം.സഹോദരങ്ങൾ ഇസ്ലാമിനെ പരിഹസിക്കാൻ ഇടയാവുന്നതുമായ ഇത്തരം നശീകരണ പ്രവർത്തനങ്ങൾ പ്രവാചകൻ ഒരിക്കലും ചെയ്തിട്ടില്ല. വിജ്ഞാനം കൊണ്ടും സദുപദേശം കൊണ്ടുമാണ് പ്രവാചകനും അനുയായികളും മക്കയിൽ ഇസ്ലാം പ്രചരിപ്പിച്ചത്. ഒരിക്കൽപോലും പ്രവാചകനും അനുയായികളും ഇത്തരം നശീകരണ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടില്ല.

ഇവയെല്ലാം പിശാചിന്റെ പ്രവർത്തനങ്ങളും നരകത്തിലേക്കുള്ള വഴികളുമാണ് ശൈഖ് സ്വാലിഹ് അൽ ഫൗസാൻ പറയുന്നു. അല്ലാഹു പറഞ്ഞു: അവരെ നാം നരകത്തിലേക്ക്‌ ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കൊരു സഹായവും നല്‍കപ്പെടുന്നതല്ല.

വിശുദ്ധ ഖുർആൻ (28:41)

തിന്മയിലേക്ക് ക്ഷണിക്കുന്നവർ, അവരെ പിന്തുടർന്ന് മറ്റാരെങ്കിലും തിന്മ ചെയ്താൽ അതിന്റെ പാപഫലം കൂടി അനുഭവിക്കേണ്ടിവരും. അവരുടെ സ്വന്തം പാപഫലങ്ങളിൽ യാതൊരു കുറവും വരാതെ തന്നെ (നബി വചനം)

അതുകൊണ്ട് തീർച്ചയായും ഇത്തരം ആളുകളുടെ പ്രവർത്തനം സത്യത്തിലേക്കുള്ള വഴിയല്ല മറിച്ച് നരകത്തിലേക്കുള്ള മാർഗ്ഗമാണ് എന്ന് നിസ്സംശയം പറയാമെന്നു ശൈഖ് സ്വാലിഹ് അൽ ഫൗസാൻ വ്യക്തമാക്കുന്നു.

Advertisment