Advertisment

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ്. ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടു: വ്യോമപരിധി ലംഘിച്ച യു.എസിന്റെ ചാര ഡ്രോണാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍

New Update

വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക ഡ്രോണ്‍ ഇറാന്‍ വ്യാഴാഴ്ച വെടിവെച്ചിട്ടു. പേര്‍ഷ്യന്‍-ഒമാന്‍ ഉള്‍ക്കടലുകള്‍ക്കിടയിലാണ് ഹോര്‍മുസ് കടലിടുക്ക്.

Advertisment

publive-image

ഹോര്‍മുസിനോടുചേര്‍ന്ന് തങ്ങളുടെ വ്യോമപരിധി ലംഘിച്ച യു.എസിന്റെ ചാര ഡ്രോണാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ ഇസ്‌ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) അറിയിച്ചു.

തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനിലെ കുഹ്‌മൊബാറക്കിനോടുചേര്‍ന്ന് ആകാശപരിധി കടന്ന ആര്‍.ക്യു.-4 ഗ്ലോബല്‍ ഹോക് എന്ന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നെന്ന് ഐ.ആര്‍.ജി.സി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഹുസെയ്ന്‍ സലാമി പറഞ്ഞു. എന്നാല്‍, വെടിവെച്ചിടുമ്ബോള്‍ ഡ്രോണ്‍ അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയിലായിരുന്നെന്നും നാവികസേനയുടെ സമുദ്രനിരീക്ഷണത്തിനുള്ള എം.ക്യു.-4സി. ട്രിടണ്‍ ഡ്രോണാണിതെന്നും യു.എസ്. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ ആദ്യമായാണ് ഇറാനൊരു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ഇറാന്റെ ദേശസുരക്ഷയും അതിര്‍ത്തിയും യു.എസ്. മാനിക്കണമെന്ന് ഔദ്യോഗിക ടെലിവിഷനിലൂടെ ഹുസെയ്ന്‍ സലാമി മുന്നറിയിപ്പുനല്‍കി.

Advertisment