ചേലക്കര അന്തിമഹാകാളൻകാവ് വേല മഹോത്സവത്തോടനുബന്ധിച്ച് വെങ്ങാനെല്ലൂർ ശിവ ക്ഷേത്രത്തിൽ ശനിയാഴ്ച കാലത്ത് എഴരക്ക് ആംഡ് പോലീസ് അടക്കം ചേലക്കര സി ഐ യുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെ പറയെടുപ്പ് നടന്നത്. ആചാരപരമായും നിയമപരമായും കഴിഞ്ഞ എട്ടു മാസം മുൻപ് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി നിലനിൽക്കു മ്പോഴാണ് പ്ലാഴി ശശിധരൻ പ്രസിഡണ്ടായ കമ്മിറ്റിക്ക് വൻ പോലീസ് സന്നാഹത്തോടെ രാഷ്ട്രീയ-ഭരണ സ്വാധീനത്തിൽ പറയെടുക്കാൻ പോലീസ് സൗകര്യമൊരുക്കിക്കൊടുത്തതെന്ന് വെങ്ങാനെ ല്ലൂർ - ചേലക്കോട് ദേശ വേല കമ്മിറ്റി പ്രസിഡൻറ് ഗോപി ചക്കുന്നത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു .
പറയെടുപ്പിന് വേണ്ടി ജില്ലാ പോലീസ് കമ്മീഷണർ, ചേലക്കര സർക്കിൾ ഇൻസ്പെക്ടർ, ദേവ സ്വം ബോർഡ് എന്നിവർക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകി കാത്തിരിക്കു മ്പോഴാണ് തികച്ചും രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിൽ വൻ പോലീസ് ക്ഷേത്രമതിലിനകത്ത് കയറി ആചാ രലംഘനം നടത്തി ഏകപക്ഷീയമായി വിമത കമ്മിറ്റിയെക്കൊണ്ട് പറയെടുപ്പിച്ച തെന്നും ഗോപി ചക്കുന്നത്ത് ആരോപിച്ചു.
ചരിത്രത്തിലാധ്യമായി പൊലീസ് അകമ്പടിയോടെ പറയെടുപ്പ് നടത്തിയത് ദേശവാസികളുടെയും ഭക്തജനങ്ങളുടെയും വിശ്വാസത്തിന് വലിയ മുറിവേൽപ്പിച്ചെന്നും പത്രസമ്മേളനത്തിൽ പങ്കെടു ത്തവർ പറയുകയുണ്ടായി. ഗോപി ചക്കുന്നത്ത് (പ്രസിഡന്റ്), പരുത്തിക്കാട് രാമകൃഷ്ണൻ നായർ (രക്ഷാധികാരി), മങ്ങാട് രാജഗോപാലൻ (ഖജാൻജി ), വെള്ളത്തീരി രാമകൃഷ്ണൻ നായർ, വടക്കില്ലം സുബഹ്മണ്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.