Advertisment

ഭാര്യയെ കഴുത്തറുത്ത് കൊന്ന് മൃതദേഹത്തിനൊപ്പം പിഞ്ചുകുഞ്ഞുങ്ങളെ മുറിയില്‍ പൂട്ടിയിട്ടു ;  ശേഷം ഭര്‍ത്താവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു; ഒന്നുകരയുക പോലും ചെയ്യാതെ 24 മണിക്കൂര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ്‌ കുട്ടികള്‍ 

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ :  നവി മുംബൈയിലെ ഉരാനില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു . ഒന്നും രണ്ടും വയസ്സുള്ള രണ്ട് പെണ്‍ മക്കളെയും മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമാണ് 31കാരന്‍ ആത്മഹത്യ ചെയ്തത്.

Advertisment

publive-image

കമ്പനി അധികൃതര്‍ എത്തി വാതില്‍ ചവിട്ടി തുറന്ന് ബുധനാഴ്ചയാണ് കുട്ടികളെ പുറത്തെടുത്തത്. ആത്മഹത്യ ചെയ്തത് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു രാജുകൂമാര്‍. ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം മക്കളെ മൃതദേഹത്തോടൊപ്പം പൂട്ടിയിടുകയായിരുന്നു രാജുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഒന്നുകരയുക പോലും ചെയ്യാതെ 24 മണിക്കൂര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുട്ടികള്‍ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് കമ്പനിയിലെ മറ്റുജോലിക്കാര്‍ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

മൃതദേഹവും രണ്ട് കുട്ടികളെയും വീട്ടില്‍ കണ്ടെത്തിയതോടെ തൊഴിലാളികള്‍ പൊലീസിനെ വിവരമറിയിച്ചു. ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

പിന്നീട് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളുടെ ഫോട്ടോ, തൊഴിലാളികളെ കാണിച്ചപ്പോഴാണ് മരിച്ചത് കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവാണെന്ന് വ്യക്തമായത്.

Advertisment