Advertisment

റോഡിലൂടെ നടന്നു പോയ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍ ; ഭാര്യയുടെ കഴുത്തറുത്തത് വിശേഷങ്ങള്‍ പറഞ്ഞ് ഒപ്പം നടക്കുന്നതിനിടെ ; നിന്നെ കൊല്ലാന്‍ പോകുകയാണെന്ന് പറഞ്ഞ് ഭര്‍ത്താവ് ബ്ലേഡ് കയ്യിലെടുത്തെങ്കിലും യുവതി കരുതിയത് തമാശയാണെന്ന് ; പിന്നീട് കഴുത്തറുത്തത് ആള്‍ത്തിരക്കില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ പുതിയ ബ്ലേഡ് ഉപയോഗിച്ചും !

New Update

ചങ്ങനാശേരി : റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. പൊട്ടശേരി പനംപതിക്കൽ പ്രശോഭിനെ (35) തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രശോഭുമായി പിണങ്ങി പാത്താമുട്ടത്ത് താമസിക്കുന്ന സിനിയെ(34) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെൽപർ ആണ് സിനി.

Advertisment

publive-image

ഇന്നലെ രാവിലെ കടമാഞ്ചിറയിലായിരുന്നു സംഭവം. രക്തം വാർന്നു റോഡിൽ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ സിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പൊലീസ് അറിയിച്ചു. പ്രശോഭിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സിഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു.

വിഡിയോഗ്രഫറായ പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും സിനിയെ മർദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ പാറേൽ പള്ളിക്കു സമീപത്തെ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന പ്രശോഭ്, ജോലിക്കു പോകുന്നതിനായി സിനി എത്തിയതോടെ വിശേഷങ്ങൾ പറഞ്ഞ് കുറച്ചു ദൂരം ഒപ്പം നടന്നു. ബ്ലേഡ് കയ്യിലെടുത്ത്, കൊല്ലാൻ പോവുകയാണ് എന്ന് പ്രശോഭ് പറഞ്ഞെങ്കിലും തമാശയാണെന്നു കരുതി സിനി അവഗണിച്ചു. ഇതോടെ ബ്ലേഡ് ഉപേക്ഷിച്ചു. ആൾത്തിരക്കില്ലാത്ത പ്രദേശത്ത് എത്തിയപ്പോൾ മറ്റൊരു ബ്ലേഡ് ഉപയോഗിച്ച് പ്രശോഭ് സിനിയുടെ കഴുത്തിൽ മുറിവേൽപിക്കുകയായിരുന്നു.

Advertisment