മുംബൈ: കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ അജിങ്ക്യ രഹാനയാണ് ഇന്ത്യയെ നയിക്കുന്നത്. രഹാനെയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് താന്‍ ഒന്നും പറയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.
ബോളർമാരെ തിരഞ്ഞെടുത്തതും ഫീൽഡിങ് ക്രമീകരണവുമുൾപ്പെടെ നന്നായി നടത്തി ക്യാപ്റ്റൻ രഹാനെ ഇന്ത്യയെ മികച്ച രീതിയിൽതന്നെ നയിച്ചെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പക്ഷം. എന്നാൽ ഈ വിഷയത്തിൽ അഭിപ്രായം പറയാനില്ലെന്നാണു ഗവാസ്കർ വ്യക്തമാക്കിയത്.
രഹാനെയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് ഒരു സ്പോർട്സ് മാധ്യമത്തിലെ പരിപാടിക്കിടെ ഹർഷ ഭോഗ്‍ലെയാണ് ഗവാസ്കറോട് അഭിപ്രായം ചോദിച്ചത്. എന്നാൽ മുംബൈ താരങ്ങളെ പുകഴ്ത്തിയതിന് ആരാധകർ തന്നെ വിമർശിച്ചേക്കാം എന്ന കാരണത്താൽ ഗവാസ്കർ രഹാനെയെക്കുറിച്ചു പറയാൻ കൂട്ടാക്കിയില്ല.
'രഹാനെയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് അധികം സംസാരിക്കാൻ ഞാനില്ല. കാരണം ഞാൻ മുംബൈ താരങ്ങളെ പിന്തുണയ്ക്കുകയാണെന്ന് ജനങ്ങൾ കുറ്റം പറയും–ഗവാസ്കർ വ്യക്തമാക്കി.