ദുബായ്: ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റി വെച്ചതോടെയാണ് ന്യൂസിലാൻഡിന്റെ ഫൈനൽ പ്രവേശം സാദ്ധ്യമായത്.
ഓസ്ട്രേലിയയുടെ സാധ്യതകള്‍ മങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച ജയം നേടിയാൽ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാം. ഇംഗ്ലണ്ടിനെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം.
ഫെബ്രുവരി 2 വരെയുള്ള വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ 71.7 പിസിടി (പെര്‍സെന്റേജ് ഓഫ് പോയിന്റ്‌സ്) യുമായി ഇന്ത്യയാണ് മുന്നില്‍. ന്യൂസിലാന്‍ഡ് 70 പി സി ടിയുമായി രണ്ടാം സ്ഥാനത്ത്. നാല് പരമ്പരകള്‍ കളിച്ച ഓസ്‌ട്രേലിയ 69.2 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.