തിരുവനന്തപുരം: സ്വപ്‌നയുമായി ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന പ്രചാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന് ഐജി ശ്രീജിത്ത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് കത്തു നല്‍കി.
ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്തു തുടർനടപടി ആലോചിക്കുമെന്നു ബെഹ്റ അറിയിച്ചു. സ്വപ്ന കൂടി ഉൾപ്പെട്ട വ്യാജ പീഡനാരോപണം അന്വേഷിക്കുന്നതു ക്രൈം ബ്രാഞ്ചാണ്. കേസിന്റെ മേൽനോട്ടച്ചുമതല ശ്രീജിത്തിനാണ്.
സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളിൽ സ്വപ്നയ്ക്കു പുറമേ മറ്റു രണ്ടു പേരെക്കുറിച്ചും പരാമർശമുണ്ടായിരുന്നു.
ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണു സ്വർണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികൾ മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തും. രണ്ടുപേരുടെയും സുരക്ഷയും ശക്തമാക്കും.