Advertisment

മറ്റു പലരോടൊപ്പം താനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ഇമ്രാന്‍ ഖാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മുന്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ പ്രമുഖ പ്രതിപക്ഷ നേതാവും മുന്‍ പാക്ക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ റഹം ഖാന്‍. മറ്റു പലരുടെയും ഒപ്പം താനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ഇമ്രാന്‍ ആഗ്രഹിച്ചിരുന്നതായാണ് റഹം ഖാന്‍റെ വെളിപ്പെടുത്തല്‍.

അഴിമതി, സ്വവര്‍ഗ്ഗരതി, പരസ്ത്രീ ബന്ധം ഉള്‍പ്പെടെ ലോകത്തെ ഞെട്ടിക്കുന്ന ആരോപണങ്ങളും റഹം ഖാന്‍ ഉയര്‍ത്തിയിട്ടുണ്ട് . പാക്ക് ടെലിവിഷന്‍ അവതാരകയും പത്രപ്രവര്‍ത്തകയുമായ റഹം ഖാനെ ഇമ്രാന്‍ 2015 ജനുവരിയില്‍ വിവാഹം കഴിച്ചിരുന്നു . ആ ബന്ധം പത്തുമാസം മാത്രമാണ് നീണ്ടത്.

publive-image

തന്റെ പുസ്തകത്തിലാണ് ദാമ്പത്യ ജീവിതത്തിലെ അനുഭവങ്ങള്‍ റഹം ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പുസ്തകഭാഗങ്ങള്‍ നേരത്തെ ചോര്‍ന്നിരുന്നു, അതിനു പിന്നാലെ അതിലെ വിവരങ്ങളെ ന്യായീകരിച്ച് റഹം ഇപ്പോള്‍ രംഗത്തെത്തിയതോടെ പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തെഹ്‌രിക് ഇന്‍സാഫ്(പിടിഐ) നേതാവായ ഇമ്രാന്‍ ഖാന്‍ കുടുതല്‍ പ്രതിരോധത്തിലായി.

publive-image

അന്യരുടെ ചെലവിലാണ് ഇമ്രാന്റെ ജീവിതം. പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുക്കളും വിവിധ നേതാക്കൾ കൊണ്ടുവന്നു കൊടുക്കും. രാജ്യത്തെ ഭരണസംവിധാനത്തിലെ അഴിമതിയെപ്പറ്റി ഇന്നുവരെ ഇമ്രാൻ സംസാരിച്ചിട്ടില്ല. ഹസാര സർവകലാശാലയിൽ 500 പേരെ എടുക്കുന്നതുമായി ബന്ധപ്പെട്ട് പിടിഐ നേതാവ് അസം സ്വാതിയ്ക്കെതിരെ ഉയർന്ന സ്വജനപക്ഷപാത ആരോപണത്തോട് ഇമ്രാൻ പ്രതികരിച്ചില്ല. വനംമാഫിയയെ കീഴ്പ്പെടുത്തി ഖൈബർ–പക്തൂൺ മേഖലാ സർക്കാർ ജപ്തി ചെയ്ത തടികൾ ഇമ്രാൻ കുറഞ്ഞ പൈസയ്ക്ക് ലേലത്തിൽ പിടിച്ചു വീട്ടിലെത്തിക്കാൻ ശ്രമിച്ചെന്നും റഹം ആരോപിച്ചു.

publive-image

ജീവിതതതില്‍ വീട്ടുചിലവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഴിമതി നടത്തുന്ന ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ഭരണസംവിധാനത്തില്‍ നടക്കുന്ന വന്‍ അഴിമതികളില്‍ ഒന്നും മിണ്ടുന്നില്ലെന്നും റഹം പറയുന്നു. ദുര്‍മന്ത്രവാദവും ലഹരി മരുന്നുകളുടെ വ്യാപക ഉപയോഗവും ഉണ്ടായിരുന്നുവെന്നും റഹം വെളിപ്പെടുത്തുന്നു്

സ്വവർഗാനുരാഗിയായ ഇമ്രാൻ പങ്കാളികളെ തേടുന്നത് താൻ കണ്ടിട്ടുണ്ട്. മുറിയിൽനിന്നു കെവൈ ജെല്ലിയും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും കിട്ടിയിട്ടുണ്ട്. പരസ്ത്രീ ബന്ധങ്ങളിലും തത്പരനായിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ അനേകം സ്ത്രീകളുമായി ബന്ധമുണ്ട്. തന്റെ സാമ്യപ്യത്തില്‍പോലും ഉസ്മ കര്‍ദാന്‍ ഉള്‍പ്പെടെയുള്ളവരോട് അടുത്ത് ഇരിക്കാന്‍ ഇമ്രാന്‍ ആവശ്യപ്പെടാറുണ്ടെന്നും, ലൈംഗീകച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടെന്നും റഹം പറയുന്നു.

publive-image

പല ബന്ധങ്ങളിലും ഇയാള്‍ക്ക് മക്കള്‍ ഉണ്ടെങ്കിലും അതിനെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും, മറ്റു പലരുടെയും ഒപ്പം താനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ഇമ്രാന്‍ ആഗ്രഹിച്ചിരുന്നതായും റഹം വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ധനികനായ സര്‍ ജെയിംസ് ഗോള്‍ഡ് സ്മിത്തിന്റെ മകള്‍ ജമീമ ഗോള്‍ഡ് സ്മിത്താണ് ഇമ്രാശന്റ ആദ്യ ഭാര്യ. 1995 ല്‍ വിവാഹം കഴിച്ച ഇമ്രാന്‍-ജമീമ ബന്ധം 2004 ല്‍ മവര്‍പിരിഞ്ഞു. പിന്നാലെയാണ് റഹം ഖാനെ വിവാഹം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 65 കാരനായ ഇമ്രാന്‍ അധ്യാന്മിക പ്രഭാഷകയായ ബുഷറ മനേകയുമായുള്ള വിവാഹം നടന്നിരുന്നു. ഇതും വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

pakistan kohli
Advertisment